കണ്ണൂർ: സ്പ്രിംക്ലർ വിവാദത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരിഹാസവുമായി മന്ത്രി ഇ.പി. ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിെൻറ കോൾ സെൻറർ പ്രവർത്തനം നിരീക്ഷിക്കാൻ എത്തിയതായിരുന്നു മന്ത്രി.
കേരളം ലോകത്തിെൻറ മുത്താണ്. അതിൽ അഭിമാനം കൊള്ളാൻ നോക്കുകയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്. മുല്ലപ്പള്ളി രാമചന്ദ്രനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇലക്ട്രിക് പോസ്റ്റിനു വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോ? കോവിഡ് പ്രതിരോധത്തിൽ സർക്കാറിെൻറ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ പ്രതിപക്ഷം ഭയന്ന് നിലവിളിക്കുകയാണ്.
ചെന്നിത്തലയും മുല്ലപ്പള്ളിയും വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ്. സ്പ്രിംക്ലർ ആരോപണത്തിൽ കഴമ്പില്ല. എന്തോ കാര്യമായി വീണുകിട്ടിയ മട്ടിലാണ് പ്രതിപക്ഷമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.