തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഒരുവാതിൽ കോട്ടയിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
ഞായറാഴ്ച വൈകിട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. തൊഴിലാളികൾ പൊലീസിനുനേരെ നടത്തിയ കല്ലേറിൽ പേട്ട സി.ഐ ഗിരിലാലിന് പരിക്കേറ്റു. സി.ഐയുടെ പരിക്ക് ഗുരുതരമല്ല. ഒരുവാതിൽകോട്ടക്ക് സമീപം മാളിെൻറ നിർമാണത്തിനെത്തിയ 670ഓളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
തുടർന്ന് പൊലീസ് തൊഴിലാളികളുമായി ചർച്ച നടത്തി. മടങ്ങിപോകുന്നതിനുള്ള സൗകര്യം ഏർെപ്പടുത്താമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.