തിരുവനന്തപുരം: മൈക്രോ ബ്രൂവറി വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കാത്തതിന് പിന്നിൽ ചട്ടം ഭേദഗതി ചെയ്യുന്നതിലെ പ്രയാസങ്ങളും അബ്കാരികളുടെ താൽപര്യമില്ലായ്മയും. സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറിയും ആരംഭിക്കാൻ അനുമതി നൽകിയെങ്കിലും മൈക്രോ ബ്രൂവറി വിഷയത്തിൽ ഒരുവർഷത്തോളമായിട്ടും തീരുമാനമെടുത്തില്ല. പലകുറി ഇൗ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽ വന്നപ്പോഴെല്ലാം അബ്കാരികളുടെ താൽപര്യമില്ലായ്മ തിരിച്ചടിയായി. അമിതലാഭം കൊയ്യാൻ സാധിക്കില്ലെന്നത് തന്നെയാണ് അബ്കാരികളെ പിന്നാക്കംനിൽക്കാൻ പ്രേരിപ്പിച്ചത്. കൃത്രിമമായി ൈമക്രോബ്രൂവറിയിൽ ബിയർ ഉൽപാദനം സാധ്യമല്ലാത്തതും സാമ്പത്തികനഷ്ടവും പിന്മാറ്റത്തിനുള്ള മറ്റൊരുകാരണമാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിൽ താല്പര്യം പ്രകടിപ്പിച്ച് ചില ഗ്രൂപ്പുകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചപ്പോഴാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. എക്സൈസ് കമീഷനർ ഋഷിരാജ്സിങ്ങിനോട് റിപ്പോർട്ട് നൽകാൻ 2017 സെപ്റ്റംബര്‍ 19ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16,17 തീയതികളില്‍ എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ മൂന്ന് മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു. നവംബർ ഒമ്പതിന് റിപ്പോർട്ട് കൊടുത്തു. നയപരമായ തീരുമാനമെടുക്കുമ്പോള്‍ വിപണിസാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കണമെന്ന് അദ്ദേഹം ശിപാര്‍ശചെയ്തു.
ഇൗ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയതിനാൽ കേരളത്തിലും ചട്ടങ്ങള്‍ പരിഷ്കരിക്കണമെന്ന് കമീഷണര്‍ ശിപാര്‍ശചെയ്തിരുന്നു. എന്നാൽ, ആദ്യം താൽപര്യം പ്രകടിപ്പിച്ച കമ്പനികൾ പിന്നാക്കംപോയി. വില കൂടുതലായതിനാല്‍ മൈക്രോ ബ്രൂവറികളിലെ ബിയര്‍ ഉപയോഗിക്കുന്നത് സമ്പന്നന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.