കണ്ണൂർ: കടൽ കൊള്ളയടിക്കുകയാണ് ഇടത് സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് മത്സരിക്കുകയാണ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അഴിമതി രാജിന് കാരണം എസ്.എന്‍.സി ലാവ്‌ലിന്‍ അന്വേഷണം നീതിപൂര്‍വ്വമായി നടക്കാത്തത് കൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതിക്കാര്യങ്ങളിൽ മറ്റൊരു സംസ്ഥാനത്തും കാണാത്ത അഡ്ജസ്റ്റ്മെൻറ് ആണ് കേരളത്തിൽ നടക്കുന്നത്. അഴിമതി കേസുകളെല്ലാം കേരളത്തിൽ ഒത്തുതീർപ്പാക്കുകയാണെന്നും അദ്ദേഹം. ഗവ. ഒപ്പിടുന്ന എല്ലാ കരാറുകളിലും കമ്മീഷൻ വഴിയാണ്
കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള എല്ലാ അഴിമതി കേസുകളും ഇടതു സർക്കാർ അട്ടിമറിച്ചു. പാലാരിവട്ടം കേസിന്റെ അന്വേഷണം ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ പല പദ്ധതികളും കേരളം അട്ടിമറിച്ചിരിക്കുകയാണ്. കേരളത്തിൽ ഇപ്പോഴും ആയുഷ് മാൻ ഭാരത് നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.