മേപ്പാടി (വയനാട്): ഉരുൾെപാട്ടലും കൂട്ടമരണവും നടന്ന മേപ്പാടി പുത്തുമല പ്രദേശം സന്ദർശിക്കാതെ മുഖ്യമന്ത്രി പ ിണറായി വിജയൻ. മേപ്പാടി ഹയർ സെക്കൻഡറിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ അദ്ദേഹം 20 മിനിറ്റോളമാണ് ഇവിടെ ചെലവഴിച ്ചത്. ക്യാമ്പിലെ താൽക്കാലിക സ്റ്റേജിൽ അൽപസമയം സംസാരിച്ചശേഷം ക്യാമ്പ് അംഗങ്ങളെ കണ്ട ഉടൻ കാറിൽ കയറി കൽപറ്റയ ിലേക്ക്.
സുൽത്താൻ ബേത്തരി കുപ്പാടിയിലെ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ രാവിലെ എത്തിയ അേദ്ദഹം കാറി ലാണ് മേപ്പാടിയിൽ എത്തിയത്. കൽപറ്റയിൽ വയനാട് കലക്ടറേറ്റിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ തിരക്കിട്ടു പെങ്കടുത്ത മുഖ്യമന്ത്രി അതിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല. അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രൻ പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ദുരിതബാധിതർക്ക് ഘട്ടങ്ങളായി സഹായം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേപ്പാടിയിൽനിന്ന് ഏഴു കിലോമീറ്ററോളം ദൂരത്താണ് പുത്തുമല ദുരന്തഭൂമി. മുഖ്യമന്ത്രി സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർ തയാറെടുപ്പ് നടത്തിെയങ്കിലും അവസാന നിമിഷം മാറ്റി. നാട്ടുകാരും മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മേപ്പാടിയിൽ എത്തിെയങ്കിലും മുഖ്യമന്ത്രിക്കൊപ്പം മടങ്ങി. ചീഫ് സെക്രട്ടറി ടോം ജോസ്, െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി തിങ്കളാഴ്ച പുത്തുമല സന്ദർശിച്ചിരുന്നു. അതിനുമുമ്പ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പുത്തുമലയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ദേശീയ ചാനൽ പ്രതിനിധികൾ അടക്കം ചൊവ്വാഴ്ച വയനാട്ടിൽ എത്തിയിരുന്നു. കൽപറ്റയിൽനിന്ന് സുൽത്താൻ ബത്തേരിയിലെത്തിയ മുഖ്യമന്ത്രി അവിെടനിന്ന് െഹലികോപ്ടറിൽ നിലമ്പൂർ കവളപ്പാറയിലേക്കു തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.