1.884 കിലോ എം.ഡി.എം.എ വേട്ട; മുഖ്യപ്രതി പിടിയിൽ

പറവൂർ (കൊച്ചി): സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയിലെ മുഖ്യ കണ്ണി പിടിയിലായി. പറവൂർ വാണിയക്കാട് കുഴുപ്പിള്ളി വീട്ടിൽ നിഖിൽ പ്രകാശിനെയാണ് (30) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പറവൂർ തത്തപ്പിള്ളിയിലെ വാടകവീടിന്‍റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് 1.884 കിലോ എം.ഡി.എം.എയാണ് ഡാൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നിധിൻ വിശ്വം, നിധിൻ കെ. വേണു, അമിത് കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യ സൂത്രധാരനാണ് നിഖിൽ പ്രകാശ്. മയക്കുമരുന്ന് കൊണ്ടുവരാൻ വിമാനമാർഗം ഡൽഹിയിലേക്ക് ആദ്യം പോവുകയും ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കുകയും ചെയ്തത് ഇയാളാണ്.തുടർന്ന് കൂട്ടാളികൾ അവിടെയെത്തി സെക്കൻഡ് സെയിലിൽ വാങ്ങിയ വാഹനത്തിൽ ബംഗളൂരു വഴി പറവൂരിലെത്തിക്കുകയായിരുന്നു. ഹ്രസ്വചിത്രം നിർമിക്കാനെന്ന് പറഞ്ഞാണ് ഇവിടെ വീട് വാടകക്ക് എടുത്തിരുന്നത്. 

Tags:    
News Summary - mdma case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.