കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്ത് കണ്ടെയിൻമെൻറ് സോണായി കലകട്ർ പ്രഖ്യാപിച്ചു. ഇവിടെ നിന്ന് കോവിഡ് സ്ഥിരീകരിച്ചവർക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടായിരുന്ന സാഹചര്യത്തിലാണ് നടപടി. മാവൂരിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നതായി കലക്ടർ സാംബശിവറാവു അറിയിച്ചു.
അടിയന്തിര വൈദ്യ ആവശ്യങ്ങൾക്കും അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും മാത്രമാണ് മാവൂരിൽ നിന്നുള്ളവർക്ക് പുറത്ത് പോകാനാകുക. പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.
ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ പ്രവർത്തിക്കും. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ മാത്രമാണ് തുറക്കുക. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തനാനുമതി.
പൊലീസിെൻറയും ആരോഗ്യ വിഭാഗത്തിെൻറ നിരീക്ഷണം മാവൂരിൽ ഉൗർജിതമാക്കണമെന്നും കലക്ടറുെട ഉത്തരവിലുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.