തൃശൂർ: ഇലഞ്ഞിത്തറമേളത്തിൽ പ്രമാണിത്തം വഹിക്കാൻ ലവലേശം ആഗ്രഹമില്ലെന്ന് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ സംബന്ധിച്ച് ആനയുടെ മുമ്പിൽ നിന്ന് കൊട്ടാൻ പേടിയാണ്. ഇത്രയും കാലം കൊട്ടിയത് തന്നെ ജീവൻമരണ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. 36 വർഷം കൊട്ടീട്ട് എന്റെ ആവശ്യം മനസ്സിലാക്കി എന്നെ ഇവ്ട്ന്ന് പറഞ്ഞയച്ചവരാണ് തൃശൂര്കാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഞാൻ വരാത്തോണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ഇനി ഈ പ്രായത്തിൽ എന്നേക്കൊണ്ട് ആവാത്തത് കൊട്ടിക്കാൻ പുറപ്പെടരുത്. നമുക്കീ ചെറിയ കൊട്ടും പാട്ടുമായി സന്തോഷകരമായ അന്തരീക്ഷം ജനങ്ങൾക്ക് നൽകിയാൽ മതി.- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.