ചേർത്തല: വീൽചെയറിൽ പൂവിട്ട പ്രണയം ക്ഷേത്രനടയിൽ സാഫല്യമായി. റാന്നി ഇടമൺ നടേക്കാവിൽ രതീഷും ആലപ്പുഴ വണ്ടാനം ചിറക്കാടിവീട്ടിൽ രേഖയുമാണ് കഴിഞ്ഞദിവസം ചേർത്തല ശക്തീശ്വരം ക്ഷേത്രസന്നിധിയിൽ വിവാഹിതരായത്. ഓട്ടോഡ്രൈവറാണ് രതീഷ്. ബി.കോം വരെ പഠിെച്ചങ്കിലും രേഖക്ക് ജോലിയില്ല. കൂട്ടുകാർ മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വാട്സ്ആപ്പിലൂടെയും ഫോൺ വിളികളിലൂടെയും പരിചയം വളർന്ന് പ്രണയമായി. ഒടുവിൽ രതീഷ് രേഖയുടെ വീട്ടിലെത്തി വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹത്തിലേക്ക് കടന്നത്.
രേഖയുടെ തണ്ണീർമുക്കെത്ത അമ്മാവൻ രാമചന്ദ്രനിലൂടെയാണ് കളവങ്കോടം ശക്തീശ്വരം ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതും വിവാഹം അവിടെവെച്ച് നടത്താൻ തീരുമാനിച്ചതും. അമ്മാവൻതന്നെയാണ് വിവാഹവേദിയിൽ രേഖയെ കൈപിടിച്ചുനൽകിയത്. ഇരുവരും വ്യത്യസ്ത ജാതിയിൽപെട്ടവരാണ്. വിവാഹശേഷം ഇരുവരും വണ്ടാനെത്ത രേഖയുടെ വീട്ടിലാണ്. ഞായറാഴ്ച റാന്നിയിലേക്ക് പോകും. റാന്നി ഇടമൺ ജങ്ഷനിലാണ് രതീഷ് ഓട്ടോ ഓടിക്കുന്നത്. വർഷങ്ങൾക്കുമുമ്പുണ്ടായ വീഴ്ചയാണ് രതീഷിനെ വീൽചെയറിലാക്കിയത്. ഓട്ടോയിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയാണ് രതീഷ് ഓട്ടോ ഓടിക്കുന്നത്. ചെറുപ്പത്തിലുണ്ടായ അസുഖമാണ് രേഖയെ ഭിന്നശേഷിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.