കൊച്ചി: തിരുവല്ല സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും 35 ലക്ഷം കൈക്കലാക്കുകയും ചെയ്തെന്ന കേസിൽ വിദേശ മലയാളി അറസ്റ്റിൽ. പത്തനംതിട്ട വൈക്കത്ത് വീട്ടില്‍ ജെയിംസ് തോമസാണ് എറണാകുളം നോര്‍ത്ത് പൊലീസിൻെറ പിടിയിലായത്. ഇയാൾ കുടുംബസമേതം കാനഡയിലാണ് താമസം. ഇതിനിടെ ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ ഇയാള്‍ ഫേസ്ബുക്ക് വഴി യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു.
പിന്നീട് അസുഖംമൂലം രണ്ടു മാസത്തിലധികം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവതിയെ പരിചരിക്കാന്‍ കൂടെനിന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ശേഷം യുവതിയുടെ കൂടെ താമസമാക്കി. ഇതിനിടെ ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് 35 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പിന്നീട് കാനഡയില്‍ പോയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ തിരുവല്ല സ്വദേശിനി എറണാകുളം അസി. കമീഷണർക്ക് നല്കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഫേസ്ബുക്ക് പ്രൊഫൈലില്‍ സിനിമ നിര്മാതാവാണെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. ഇങ്ങനെ സൗഹൃദത്തിലായ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.