മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മലയാളികളായ അഞ്ചുജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. നേരേത്ത രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് റെയിൽവേ ക്വാർേട്ടഴ്സിൽ താമസിക്കുകയായിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
കോവിഡ് സ്ഥിരീകരിച്ചവരെ മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കൽ ജീവനക്കാർക്കും ഒരു ഇലക്ട്രിക്കൽ ജീവനക്കാരനുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവർ എല്ലാവരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്.
കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മംഗളൂരു റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. രോഗലക്ഷണമുള്ളവർ ഉടൻ റെയിൽവേ ആശുപത്രിയിൽ വിവരം അറിയിക്കണമെന്നും നിർദേശം നൽകി. കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയതോടെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്താനാണ് മംഗളൂരു റെയിൽവേ അധികൃതരുടെ തീരുമാനം.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.