മുക്കം: വെസ്റ്റ് മണാശ്ശേരി ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ബിർജുവുമാ യി ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ചയും തെളിവെടുപ്പ് നടത്തി. വാടകക്കൊലയാളി വണ്ടൂർ പു തിയോത്ത് ഇസ്മയിലിനെ കൊലപ്പെടുത്തി അവയവങ്ങൾ മുറിച്ചു മാറ്റി നിക്ഷേപിച്ച അഗസ്ത്യൻ മുഴിയിലെ റബർ തോട്ടത്തിനു സമീപവും അഗസ്ത്യൻ മുഴി പാലത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊല നടന്ന വീട്ടിൽ വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
രാവിലെ 11ഓടെ പാലത്തിൽ മധ്യഭാഗത്ത് എത്തിച്ചപ്പോൾ മൃതദേഹ ഭാഗങ്ങൾ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് തള്ളിയ സ്ഥലം പ്രതി കാണിച്ച് കൊടുത്തു. തലയും കൈകാലുകളും വിവിധ ഘട്ടങ്ങളിലായി പുഴയിലേക്കെറിഞ്ഞശേഷം മൃതദേഹത്തിെൻറ ബാക്കി ഭാഗം എറിയാനായി പാലത്തിനു മുകളിലെത്തിയപ്പോൾ ആളുകൾ വരുന്നതു കണ്ട് സമീപത്തെ റബർ തോട്ടത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലിടുകയായിരുന്നു.
കൊലക്ക് ഉപയോഗിച്ച കത്തി എറിഞ്ഞത് മണാശ്ശേരിയിൽതന്നെയാെണന്ന് പ്രതി മൊഴി നൽകിയിരുന്നു. കണിയാർക്കലിെൻറയും പൂന്തേൻ കുന്നിെൻറയും ഇടയിലുള്ള സ്ഥലത്ത് കത്തിക്കായി തിരഞ്ഞെങ്കിലും കിട്ടിയില്ല. ഈ പ്രദേശത്തെ കമുക് തോട്ടത്തിൽ മണ്ണിട്ട് നികത്തിയതിനാൽ കത്തി മണ്ണിന്നടിയിൽപ്പെട്ടുവോ എന്ന സംശയമുണ്ട്. അര മണിക്കൂർ തിരഞ്ഞതിനുശേഷം പ്രതിയെ തിരിച്ചുകൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.