പിറവം: യുവതിയേയും മകനേയും ആക്രമിച്ച കേസിൽ വിമുക്ത ഭടൻ പിടിയിലായി. പലേലിമറ്റം സ്വദേശി രാധാകൃഷ്ണനാണ് രാമമംഗലം പൊലീസിന്‍റെ പിടിയിലായത്.
നവംബർ അഞ്ചിനായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. പ്രിയ എന്ന യുവതിക്കും മകനുമാണ് മർദനമേറ്റത്. പ്രിയയുടെ ആട് പുരയിടത്തിൽ കയറിയതാണ് മർദനത്തിന് കാരണം.
തൃശൂർ: ദിവാൻജിമൂലയിൽ അന്തർ സംസ്ഥാന യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കുരിയാത്തി മുടുമ്പിൽ വീട്ടിൽ മഹേഷാണ് (38) അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി ബോയ രാമകൃഷ്ണക്കാണ് (36) വെട്ടേറ്റത്. കഴുത്തിനും കൈക്കും വെട്ടേറ്റ ബോയ രാമകൃഷ്ണ മുളങ്കുന്നത്തുകാവ് മെഡി. കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ശനിയാഴ്ച രാത്രി എട്ടോടെ പൂത്തോളിലെ ബാറിന് സമീപമായിരുന്നു സംഭവം. വാക്തർക്കത്തിനിടെയാണ് കത്തിയുപയോഗിച്ച് മഹേഷ് ബോയ രാമകൃഷ്ണയെ ആക്രമിച്ചത്. ബോയ വെട്ടേറ്റ് നിലത്ത് വീണതോടെ മഹേഷ് രക്ഷപ്പെടുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ രാത്രിയോടെതന്നെ ഇയാളെ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.