ചെന്നൈ: നടൻ മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസിൽ നിലപാട് തേടി തമിഴ്നാട് സർക്കാറിന് മദ്രാസ് ഹൈകോടതി നോട്ടിസ്. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കൽപേട്ട് കരുങ്കുഴി ഗ്രാമത്തിലെ 40 ഏക്കർ ഭൂമി സംരക്ഷിതവനഭാഗമാണെന്നു പറഞ്ഞ് 2021 മാർച്ചിൽ തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമീഷൻ (എൽ.എ.സി) നടപടി സ്വീകരിച്ചിരുന്നു.
ഇതിനെതിരെ മമ്മൂട്ടി മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി വിഷയത്തിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഉത്തരവിട്ടു. തമിഴ്നാട് സർക്കാറിെൻറ വിശദീകരണമാരാഞ്ഞ കോടതി കേസ് സെപ്റ്റംബർ 27ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.