ചെങ്ങന്നൂർ: ആലപ്പുഴ സ്വദേശിയായ ക്രെയിൻ ഓപ്പറേറ്റർ ആൻഡമാനിൽ അപകടത്തിൽ മരിച്ചു. തിരുവൻവണ്ടൂർ മഴുക്കീർ ഓതറേത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ മകൻ രഞ്ജിത് കുമാർ (32) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ആർ.ഡി.എസ് കൺസ്ട്രക്ഷൻ കമ്പനി ആൻഡമാൻസിൽ നിന്നും 150 കിലോമീറ്ററകലെ ഖതം തലയെന്ന സ്ഥലത്ത് നിർമിക്കുന്ന പാലത്തിന്‍റെ സൈറ്റ് ജോലിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു. 55 അടി താഴ്ചയിലേക്കുള്ള ഗർത്തത്തിലേക്കു വീണാണ് ജീവൻ പൊലിഞ്ഞതെന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
രണ്ടു വർഷമായി അവിടെ ജോലിചെയ്യുകയായിരുന്നു. മാർച്ചിൽ നാട്ടിലേക്കു വരാനിരുന്നതാണ്. കോവിഡ് - 19 വൈറസ് വ്യാപനമാണ് തടസ്സമായി മാറിയത്. അമ്മ: വിജയമ്മ. സഹോദരങ്ങൾ: രാജേഷ് കുമാർ (കരസേന), രതീഷ് കുമാർ (സൗദി അറേബ്യ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.