വണ്ടൂർ: വർഷങ്ങളായി കാടുമൂടിക്കിടന്ന 18 എക്കർ വെട്ടിവെളുപ്പിച്ച് യുവാക്കളുടെ പച്ചക്കറികൃഷി. പോരൂർ പഞ്ചായത്തിലെ നാലു യുവാക്കളാണ് രവിമംഗലം ചുള്ളി പ്രദേശത്തെ കിടങ്ങഴി മനയുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ ഓണവിപണി ലക്ഷ്യംെവച്ച് പച്ചക്കറി കൃഷിയിറക്കുന്നത്.
ഓണത്തിന് സുരക്ഷിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എം. മുജീബ് റഹ്മാൻ, എം. അജയ് കുമാർ, എം. സൗഫർ, കെ. ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമിട്ടത്. കാടുമൂടിയ പ്രദേശമായതിനാൽ മൂന്ന് മണ്ണുമാന്തിയന്ത്രം 12 ദിവസത്തിലധികം സമയമെടുത്താണ് മണ്ണ് കൃഷിക്കനുയോജ്യമാക്കി മാറ്റിയത്. ഭൂമി ഒരുക്കാൻ മാത്രം മൂന്നര ലക്ഷത്തിലധികം ചെലവ് വന്നു.
പഞ്ചായത്ത് കുടുംബശ്രീയുടെ പോരൂർ ബയോ എൻറർപ്രൈസസിൽനിന്നാണ് കൃഷിക്കാവശ്യമായ സങ്കരയിനം വിത്തുകൾ വാങ്ങിയത്. ഇളവൻ, മത്തൻ, വെള്ളരി, കൈപ്പ, വെണ്ട, പയർ തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ തക്കാളിയും കപ്പയുമൊക്കെയായി തുടർച്ചയായ അഞ്ച് വർഷവും കൃഷിയിറക്കാനാണ് തീരുമാനം. പാട്ടക്കാലാവധി പൂർത്തിയായാലുടൻ കശുമാവിൻതൈകൾ െവച്ചുപിടിച്ചുനൽകാമെന്നതാണ് വ്യവസ്ഥ. മൊത്തം അഞ്ച് ലക്ഷത്തോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കിടങ്ങഴി മന സുബ്രമണ്യൻ നമ്പൂതിരിപ്പാട് വിത്തിടൽ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ കെ. മുജീബ് റഹ്മാൻ, വാർഡ് അംഗം സി.പി. നാരായണൻ, കെ. അജയ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.