ക്വാറൻറീന്‍ കേന്ദ്രത്തില്‍ യുവാവിെൻറ അഴിഞ്ഞാട്ടം

എടക്കര: ക്വാറൻറീന്‍ കേന്ദ്രത്തില്‍ മദ്യലഹരിയില്‍ യുവാവിെൻറ അഴിഞ്ഞാട്ടം കാരണം പൊലീസും നടത്തിപ്പുകാരും ദുരിതത്തിലായി. പോത്തുകല്‍ ഞെട്ടിക്കുളത്തെ ക്വാറൻറീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമെത്തിയ യുവാവാണ് വില്ലൻ. അമ്പിട്ടാംപൊട്ടി സ്വദേശിയായ യുവാവ് സൗദിയില്‍നിന്ന് ചൊവ്വാഴ്ച രാത്രിയിലാണ് വിമാനമിറങ്ങിയത്. 

ക്വാറൻറീന്‍ കേന്ദ്രത്തിൽ പോകാതെ ഇയാള്‍  സ്വന്തം വീട്ടിലേക്ക് പോയി. പുലര്‍ച്ച രണ്ടോടെയാണ് ഞെട്ടിക്കുളത്തെ കേന്ദ്രത്തിെലത്തിയത്. കേന്ദ്രത്തിലെത്തിയ ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇയാള്‍ അയല്‍പക്കങ്ങളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തിയതായി പറയുന്നു. 

കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും ശല്യമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ പോത്തുകല്‍ എസ്.ഐ കെ. അബ്ബാസിെൻറ നേതൃത്വത്തില്‍ പൊലീസെത്തുകയും ഇയാളുടെ ബാഗില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും ഇയാള്‍ കേന്ദ്രത്തിലെ ആളുകള്‍ക്ക് ശല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറയുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നതായും പരാതിയുണ്ട്. ക്വാറൻറീന്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.

Tags:    
News Summary - Quarntine center law and order issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.