വണ്ടൂർ: കവളപ്പാറ ദുരന്തത്തിലടക്കമുള്ള ഭവനരഹിതർക്ക് മനംനിറഞ്ഞ പാലുകാച്ചൽ ഒരുക്കി സ്നേഹഗ്രാമം പദ്ധതി. മജീഷ്യൻ ഗോപിനാഥ് മുതുകാടിെൻറ സാന്നിധ്യത്തിൽ മന്ത്രി കെ.ടി. ജലീൽ താക്കോൽദാന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ കവളപ്പാറയിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടിയാണ് സ്നേഹഗ്രാമം പദ്ധതിയിലൂടെ പൂർത്തീകരിച്ചത്. പ്രളയ ദുരന്തത്തിെൻറ നേർ ചിത്രങ്ങളായ ഈ കടുംബങ്ങൾ നാടിെൻറ സ്നേഹത്തണലിൽ ഒരുമിച്ച് കഴിയും.
നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ കാരാട് പ്രദേശത്ത് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി. രാമചന്ദ്രനാണ് 15 വീടുകൾ നിർമിച്ച് നൽകിയത്.
വൈദ്യുതിയും വെള്ളവും സുലഭമായി കിട്ടുന്ന രീതിയിൽ വാസയോഗ്യമായ തരത്തിലാണ് ഓരോ വീടുകളും ഒരുക്കിയത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു.
പ്രളയത്തിൽ എല്ലാം തകർന്ന് മരവിച്ച മനസ്സുമായി നിന്ന നാട്ടുകാർക്ക് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിൽ മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു.
പരിപാടിക്കിടെ നടത്തിയ അഭ്യർഥനയിലാണ് അഹമ്മദ് ഇഖ്ബാൽ കുനിയിൽ തെൻറ ഒന്നരയേക്കർ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ വിട്ടുകൊടുക്കാൻ മുന്നോട്ടുവന്നത്.
തുടർന്ന് എം.പി. രാമചന്ദ്രൻ വീടുകളുടെ നിർമാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിനുമുമ്പ് തന്നെ വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഞായറാഴ്ച പൂവണിഞ്ഞത്.
ചടങ്ങിൽ ജ്യോതി ലാബ്സ് എസ്.എസ്.എം സെയിൽസ് സ്റ്റേറ്റ് മാനേജർ കെ. കൃഷ്ണകുമാർ, പള്ളിക്കൽ മുജീബ് റഹ്മാൻ, രാജേന്ദ്രൻ കളരിക്കൽ തുടങ്ങി വിവിധ മേഖലകളിലെ നിരവധിയാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.