തിരുവനന്തപുരം: േകാവിഡ് പ്രഹരത്തിൽ വേരറ്റു നിരാലംബരും നിസ്സഹായരുമായ കുട്ടികൾക്ക് കരുതലും തണലും ആത്മധൈര്യവുമേകി കൈപിടിച്ചുയർത്താൻ 'മാധ്യമം' നടപ്പാക്കുന്ന 'എം കെയേഴ്സ്' പദ്ധതിക്ക് സ്നേഹത്തുടക്കം. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിെല പ്രൗഢസദസ്സിൽ മന്ത്രി വി. ശിവൻകുട്ടി പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിച്ചു. 'സ്വപ്നങ്ങൾ വളരെട്ട, നമുക്കൊപ്പം നിൽക്കാം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പദ്ധതി.
മാതാപിതാക്കൾ നഷ്ടപ്പെടുമ്പോഴും കുടുംബം സാമ്പത്തികമായി പിന്നാക്കം പോകുമ്പോഴും കുട്ടികളെ കൂടെ നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തമാണ് 'മാധ്യമം' ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മഹാമാരിയിൽ സാമ്പത്തികമായി പിന്നാക്കം പോവുകയും രക്ഷിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത കുട്ടികൾക്കു മാനസിക ധൈര്യവും മാർഗനിർദേശവും നൽകി വ്യക്തിപരവും തൊഴിൽപരവുമായ കഴിവുകൾ മെച്ചപ്പെടുത്തി എടുക്കാനാണ് 'എം കെയർ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ് അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി, ഗ്ലോബൽ ട്രെയിനർ ഉമ്മർ ഷിഹാബ്, 'സ്റ്റെം ജീനിയസ് എക്സ് ആൻഡ് വൈ ലേണിങ്' സി.ഇ.ഒ മുഹമ്മദ് അജ്മൽ, ജ്യോതിസ്സ് ഗ്രൂപ് ഒാഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ്സ് ചന്ദ്രൻ, സഫയർ എൻട്രൻസ് കോച്ചിങ് സെൻറർ എം.ഡി ഡോ.വി. സുനിൽകുമാർ, നിംസ് മെഡിസിറ്റി എം.ഡി എം. ഫൈസൽഖാൻ, മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ് തുടങ്ങിയവർ പെങ്കടുത്തു.
സാമൂഹിക സേവന രംഗത്ത് മാധ്യമം നടപ്പാക്കി വരുന്ന 'ഹെൽത്ത് കെയർ', 'അക്ഷരവീട്' പദ്ധതികൾക്ക് പുറമെയാണ് 'എം കെയേഴ്സ്' പദ്ധതി. കുട്ടികൾക്ക് മാനസികാരോഗ്യവും പ്രചോദനവും നൽകുന്ന മോട്ടിവേഷൻ ടോക്, കരിയർ ഗൈഡൻസ്, പ്രതിസന്ധികളെ ക്രിയാത്മകമായി നേരിടാൻ കൗൺസലിങ്, വൈജ്ഞാനിക പടവുകൾ കയറാൻ മാധ്യമം പത്രവും പ്രസിദ്ധീകരണവും, വിജയം ഉറപ്പിക്കാനുള്ള സ്കിൽ ട്രെയിനിങ്, സ്കോളർഷിപ് കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശവും സഹായവും, ഭാഷപരിശീലനം, എൻട്രൻസ് പരിശീലനം തുടങ്ങിയവ പദ്ധതി വിഭാവനം ചെയ്യുന്നു.
വ്യക്തമായ ലക്ഷ്യബോധം വളർത്താൻ കരിയർ ഗൈഡൻസ് നൽകുന്ന സിജി, ഇംഗ്ലീഷ് ഭാഷപരിശീലനം നൽകുന്ന ഇംഗ്ലീഷ് ഹൗസ്, ഐ.ഐ.എം, ഐ.ഐ.ടി പോലുള്ള ഉന്നത സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷപരിശീലനം നൽകുന്ന സ്റ്റെം ജീനിയസ്, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരിശീലന സ്ഥാപനം സഫയർ തുടങ്ങിയവർ 'എം െകയറിലെ' കുട്ടികൾക്ക് സൗജന്യമായി ക്ലാസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.