മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. താൻ കൂറു മാറിയത് പ്രതികളെ പേടിച്ചാണെന്ന് കോടതിയിൽ മൊഴി നൽകി.
കൂറുമാറിയ പതിനെട്ടും പത്തൊമ്പതും സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെ വീണ്ടും വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് വിസ്താരം നടന്നപ്പോഴാണ് കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
ഭാരതി എയർടെൽ സർവിസിലെ നോഡൽ ഓഫിസർ വാസുദേവൻ, സി.പി.ഒമാരായ സുന്ദരി, സുജിലാൽ എന്നീ സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. ഈ മാസത്തോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.