തിരുവനന്തപുരം: ജോലിതട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നോർക്ക റ ൂട്സ് ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ല ത്തെയും തീരമേഖലയിൽനിന്നുള്ള 19 പേരാണ് ക്വലാലംപൂരിൽനിന്ന് കേരളത്തിലെത്തിയത്. ഇവ രിൽ 11 പേർ നന്ദി അറിയിക്കാൻ ബുധനാഴ്ച നോർക്ക റൂട്സ് ഓഫിസിലെത്തി. സർക്കാറിെൻറയും നോ ർക്കയുടെയും മലേഷ്യയിലെ മലയാളി സംഘടനയുടെയും എംബസിയുടെയും സഹായത്തോടെയാണ് ഇവ ർക്ക് രക്ഷപ്പെടാനായത്.
ജസ്റ്റിൻ, ജിത്തു ചന്ദ്രൻ, സ്റ്റിബിൻ, റൈസൺ, പാർത്താസ്, വിജയ്, അനീഷ്, ഷാജി, സാജു ആൻറണി, സിനിൽ, കെന്നഡി, അഖിൽ, കുമാർ, എ. ജോൺസൺ, സിജോ സിബു, ഇസ്സേ, ജോഷി, വർഗീസ്, സോമജ് എന്നിവരാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇവർ 24നാണ് കൊച്ചിയിൽനിന്ന് മലേഷ്യയിലേക്ക് പോയത്. ജനുവരി ഏഴിനാണ് തിരിച്ചെത്തിയത്. മത്സ്യത്തൊഴിലാളികളും ഓട്ടോത്തൊഴിലാളികളുമാണ് പോയവരിൽ മിക്കവരും.
മികച്ച ജോലി കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവർ 75,000 മുതൽ 85,000 രൂപ നൽകി മലേഷ്യയിലേക്ക് പോയത്. കമീഷൻ വാങ്ങി അടിമജോലിക്ക് സമാനമായ വിവിധ ജോലികൾക്കായി വിവിധ സ്ഥാപനങ്ങൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. തൊഴിലാളികൾ കുടുംബത്തെ വിവരമറിയിക്കുകയും അവർ മുഖ്യമന്ത്രിയുടെ ഓഫിസിലും നോർക്ക റൂട്സിലും ബന്ധപ്പെടുകയും ചെയ്താണ് ക്വലാലംപൂരിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അവസരമൊരുക്കിയത്.
നോർക്ക വഴി ക്വലാലംപൂരിലെ മലയാളി സംഘടനയായ ‘മലയാളി കുടുംബ’ത്തിെൻറ സഹായം തേടുകയും അവർ ഏർപ്പെടുത്തിയ സഹായിയും ഡ്രൈവറും മുഖേന രക്ഷപ്പെടുത്തി എംബസിയുടെ ക്യാമ്പിൽ എത്തിക്കുകയുമായിരുന്നു.
ഒന്നരമാസത്തിലധികം നിരന്തരമായ ശ്രമഫലമായാണ് ഇവരെ നാട്ടിലെത്തിക്കാൻ എംബസി സഹായത്തോടെ സാധ്യമായതെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ. വരദരാജനും സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു. ഇവർക്കുള്ള വിമാനക്കൂലിയും നോർക്ക റൂട്സാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.