തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എം. വിൻെസൻറ് എം.എൽ.എക്ക് പുറമേ വീട്ടമ്മയുടെ സഹോദരിക്കെതിരെയും പൊലീസ് കേസെടുത്തേക്കും.
വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെൻറ ആത്മഹത്യശ്രമത്തിന് പിന്നിൽ സഹോദരിയുടെ പ്രേരണയുണ്ടായിരുെന്നന്ന്, ഇവർ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും പിന്നീട് പൊലീസിനും നൽകിയ മൊഴിയിലും പറഞ്ഞിരുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്നതിെൻറ തലേദിവസം വിൻെസൻറും ഭാര്യയും നിർദേശിച്ചതനുസരിച്ച് സഹോദരി വീട്ടിലെത്തി കേസിൽനിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര എസ്.ഐയുടെ നേതൃത്വത്തിൽ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എം. വിൻെസൻറിന് അനുകൂലമായ മൊഴിയാണ് സഹോദരി പൊലീസിന് നൽകിയത്. കുട്ടിക്കാലം മുതൽക്കേ വിൻെസൻറുമായി തെൻറ കുടുംബത്തിന് അടുത്തപരിചയമുണ്ടെന്നും അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന് കരുതുന്നിെല്ലന്നും ഇവർ പറഞ്ഞു.
സഹോദരി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എം.എൽ.എയും പരാതിക്കാരിയും തമ്മിൽ നാലുമാസം മുമ്പുവരെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുെന്നന്നും, താൻ ഇത് വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും സഹോദരി വെളിപ്പെടുത്തുന്നു. ഇതിനുമുമ്പും തെൻറ സഹോദരി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എൽ.ഡി.എഫുകാരനായ സഹോദരന് വിൻെസൻറ് സർക്കാർ ജോലി വാങ്ങിനൽകാത്തതാണ് പ്രതികാരത്തിന് കാരണമെന്നും സഹോദരി മൊഴിയിൽ പറയുന്നു.
അതേസമയം നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിൽ കഴിയുന്ന വിൻെസൻറിനെ കൂടുതൽ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം ഇന്ന് നെയ്യാറ്റികര ജില്ല മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകും. മൂന്ന് ദിവസത്തേക്കായിരിക്കും കസ്റ്റഡി ആവശ്യപ്പെടുക. ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചനിലയിൽ ബാലരാമപുരം സ്വദേശിയായ 51 വയസ്സുകാരിയായ വീട്ടമ്മയെ നെയ്യാറ്റികരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.