തിരുവനന്തപുരം: പുതുമുഖങ്ങളെ മുൻനിർത്തി നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാന ാർഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം യക്ഷഗാന കലാകാരൻ എം. ശങ്കര്‍ റൈ എൽ.ഡ ി.എഫ് സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് സ്ഥാനാർഥിയെ മാറ്റിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.
എറണാകുളത്ത് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി അഡ്വ. മനു റോയിയെ എൽ.ഡി.എഫ് പിന്തുണക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയി. എറണാകുളം ബാർ അസോസിയേഷനിൽ മൂന്നു തവണ ഭാരവാഹിയായിരുന്നു. ലോയേഴ്സ് യൂനിയൻ അംഗമാണ്.
വട്ടിയൂർക്കാവിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ. പ്രശാന്താണ് മത്സരിക്കുക. മേയർ എന്ന നിലയിലുള്ള പ്രവർത്തനവും പ്രളയദുരന്തത്തിൽ സഹായമെത്തിക്കാൻ നടത്തിയ നേതൃപ്രവർത്തനവും അനുകൂല ഘടകമായി കണ്ടാണ് തീരുമാനം.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം മനു സി. പുളിക്കലാണ് അരൂർ സ്ഥാനാർഥി. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറിയാണ് അഭിഭാഷകനായ മനു. ചേർത്തല മണ്ഡലത്തിലെ വയലാർ സ്വദേശിയാണ്. ജില്ല പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.യു. ജനീഷ്കുമാർ കോന്നിയിലെ സ്ഥാനാർഥി. എസ്.എഫ്.ഐയിലൂടെ സി.പി.എമ്മിലെത്തിയ ജനീഷ്കുമാർ മണ്ഡലത്തിലെ സീതത്തോട് സ്വദേശിയാണ്. സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.