കൊച്ചി: ലോകായുക്തക്ക് അന്വേഷണാധികാരം മാത്രമാണുള്ളതെന്ന സർക്കാർ വാദം തെറ്റാണെന്ന് ലോകായുക്ത ഓർഡിനൻസിനെതിരെ ഹൈകോടതിയെ സമീപിച്ച ഹരജിക്കാരൻ. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കാൻ ലോകായുക്തക്ക് അധികാരമില്ലെങ്കിലും ഇവർ മുഖ്യമന്ത്രിയോ മന്ത്രിമാരോ ആകുമ്പോൾ ലോകായുക്തയുടെ അധികാരപരിധിയിൽ വരുമെന്നും ഹരജിക്കാരനായ തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
ലോകായുക്തക്ക് കോടതികളുടെ അധികാരമില്ലെന്നും അന്വേഷണ സ്വഭാവത്തിലുള്ള സംവിധാനം മാത്രമാണിതെന്നും സർക്കാർ വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഹരജിക്കാരൻ സമർപ്പിച്ചത്.
ലോകായുക്തയുടെ ഉത്തരവ് പരിശോധിക്കാനുള്ള അപ്പീൽ അധികാരം ഭരണനിർവഹണ വിഭാഗത്തിന് നൽകിക്കൊണ്ടുള്ള സർക്കാറിന്റെ നിയമഭേദഗതി നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരാണെന്നും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഓർഡിനൻസ് അവതരിപ്പിച്ചത് തെറ്റാണെന്നും വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.