കോഴിക്കോട്: ചൊവ്വാഴ്ച വിഷു ആഘോഷിക്കുന്നതിന് മുന്നോടിയായി പച്ചക്കറികളും സാധന സാമഗ്രികളും വാങ്ങുന്ന തിനായി ആളുകൾ കൂട്ടമായെത്തിയതോടെ കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട ഉൾെപടെ കേരളത്തിലെ പല നഗരങ്ങളില ും വൻ ഗതാഗതക്കുരുക്ക്. കിലോമീറ്ററുകളോളം ദൂരത്തിൽ കാറും ഇരുചക്രവാഹനങ്ങളുമടക്കം കുരുങ്ങിക്കിടന്നു.
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച മുൻകരുതലുകളെല്ലാം കാറ്റിൽപറത്തും വിധമാണ് ആളുകൾ എത്തിയത്. പല കടകൾക്ക് മുമ്പിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. തിരക്ക് കൂടിയതോടെ പലരേയും പൊലീസ് മടക്കി അയക്കുകയായിരുന്നു.
സത്യവാങ്മൂലം കൈവശം വെച്ചാണ് ഭൂരിഭാഗം പേരും എത്തിയത്. വാഹനങ്ങൾ പിടിച്ചെടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം നൽകിയ ധൈര്യത്തിലാണ് പലരും വാഹനം നിരത്തിലിറക്കിയത്. കണ്ണട കടകളും ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്ന കടകളുമടക്കം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പലവിധ കാരണങ്ങൾ പറഞ്ഞാണ് ജനം പുറത്തിറങ്ങി തുടങ്ങിയത്.
പത്തനംതിട്ട നഗരത്തിലും വൻ ഗാതാഗത തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 10 മണിയോടെ കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെട്ട് വാഹനങ്ങളെയും ആളുകളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.