പരിയാരം എസ്റ്റേറ്റില്‍ നായാട്ടുസംഘം പിടിയിൽ

പനമരം: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പനമരം പരിയാരം എസ്റ്റേറ്റില്‍ നായാട്ടു നടത്തിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിലായി.

കുഞ്ഞോം സ്വദേശി കൃഷ്ണന്‍കുട്ടി, പനമരം സ്വദേശി സുമേഷ്, അഞ്ചുകുന്ന് സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രമ്യ രാഘവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.എസ്. സത്യന്‍, കെ.വി. ശശി എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് വേട്ടക്കാര്‍ കുടുങ്ങിയത്.

കാട്ടുപന്നിയുടെ മാംസം, നാടന്‍ തോക്ക്, കത്തിയമ്പ്, മൊട്ടമ്പ്, വില്ലുകള്‍, വെടിമരുന്ന്, ഈയം ഉണ്ടകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - three arrested from Pariyaram Estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.