പനമരം: പാചകവാതക സിലിണ്ടർ ക്ഷാമം മൂലം കരിഞ്ചന്തയിൽനിന്ന് വാങ്ങുന്നതിനാൽ ഹോട്ടലുകളിൽ ചായക്ക് വില കൂട്ടിയതിൽ അത്ഭുതമില്ല. എന്നാൽ, അതിന്റെ മറവിൽ ചില വ്യാപാരികൾ ജ്യൂസിനും വില വർധിപ്പിച്ചിരിക്കുകയാണ്.15 രൂപക്ക് വിറ്റ ലൈം ജ്യൂസിന് 20ഉം സോഡ സർബത്തിന് 25 രൂപയുമാണ് ചിലർ വാങ്ങുന്നത്. മറ്റ് ഫ്രഷ് ജ്യൂസുകൾക്കാകട്ടെ, 10 രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. അതേസമയം, ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഞ്ചസാര ഉൾപ്പെടെ സാധനങ്ങൾക്ക് വില വർധിച്ചിട്ടില്ല.
അപ്പോഴാണ് ജ്യൂസുകൾക്കടക്കം ഏകപക്ഷീയമായി വില കൂട്ടി ഉപഭോക്താക്കളെ പിഴിയുന്നത്. ഗ്യാസ് കിട്ടാനില്ലാത്തതുകൊണ്ട് 12 രൂപയുടെ ചായക്ക് 15 ആയും എണ്ണക്കടിക്ക് 12ൽനിന്ന് 15 ആയും ചില ഹോട്ടൽ വ്യാപാരികൾ വില വർധിപ്പിച്ചിട്ടുണ്ട്. പലവ്യഞ്ജനങ്ങൾക്കൊന്നും അടുത്തകാലത്തായി വിലവർധന ഉണ്ടായിട്ടില്ല. എന്നാൽ, ചില ഹോട്ടലുകളിലും കൂൾബാറുകളിലും വില വർധിപ്പിച്ചിട്ടുമില്ല.സാധാരണ വിലക്ക് തന്നെയാണ് ഇപപ്പോഴും ഈ ഹോട്ടലുകാർ സാധനങ്ങൾ വിൽക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടമെങ്കിലും കൂടുതൽ വില ഈടാക്കുന്ന ഇടങ്ങളിൽ വിലവിവരമൊന്നും കാണാനുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.