മഴ മഹോത്സവത്തിന്റെ ഭാഗമായി പെരുന്തട്ടയിൽ നടന്ന സൈക്കിൾ റേസിൽ പങ്കെടുത്തവർ

മൗണ്ടയിൻ സൈക്ലിങ് ചാമ്പ്യൻഷിപ് സമാപിച്ചു

കല്‍പറ്റ: സ്പ്ലാഷ് മഴമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മൗണ്ടയിൻ സൈക്ലിങ് ചാമ്പ്യന്‍ഷിപ് കല്‍പറ്റ പെരുന്തട്ടയില്‍ സമാപിച്ചു. ജില്ല ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ല സൈക്ലിങ് അസോസിയേഷന്‍, കേരള ടൂറിസം, ഡി.ടി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, പൂണെ എന്നിവിടങ്ങളില്‍ നിന്നും കായിക താരങ്ങള്‍ പങ്കെടുത്തു.

16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്‌സ ബെക്കര്‍, വനിത വിഭാഗത്തില്‍ ജോഷ്‌ന ജോയി, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. അമല്‍ജിത്ത്, പുരുഷ വിഭാഗത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള പ്രൈവേഷ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. 10,000, 7,000, 5,000 എന്നിങ്ങനെ യഥാക്രമം ആദ്യ മൂന്നുസ്ഥാനക്കാർക്ക് കാഷ് പ്രൈസുകള്‍ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - Mountain Cycling Championship concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.