കല്പറ്റ: വയനാടിന്റെ ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന ലക്കിടി-അടിവാരം റോപ്വേ പദ്ധതിയുടെ നിർണായക യോഗം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നു. വയനാട് ചുരത്തിലെ ഗതാഗത തിരക്കിനും ടൂറിസം മേഖലയിലെ പുരോഗതിക്കും സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ടി. സിദ്ദീഖ് എം.എല്‍.എയും തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫും തങ്ങളുടെ മണ്ഡലത്തിന്റെ ടൂറിസം വികസനത്തില്‍ പ്രധാന പദ്ധതിയായി കാണുന്ന റോപ്വേ കേരളത്തിലെത്തന്നെ ആദ്യ സംരംഭമായിരിക്കും.
3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്ട റോപ്വേ വയനാടന്‍ ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് സഹായകമാവും. യോഗത്തില്‍ ടൂറിസം സെക്രട്ടറി ശ്രീനിവാസ്, വയനാട് കലക്ടര്‍ ഡോ. രേണു രാജ്, കോഴിക്കോട് കലക്ടര്‍ എ. ഗീത, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളായ ജോണി പാറ്റാനി, ഇ.പി. മോഹന്‍ദാസ്, മോഹന്‍ ചന്ദ്രഗിരി, ബേബി നിരപ്പത്ത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.