മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് സജ്ജമായികൽപറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് ശേഷിയുള്ള മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി. ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതൽ പരിശോധനസംവിധാനങ്ങൾ ഒരുക്കുന്നതിൻെറ ഭാഗമായാണ് മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രവർത്തനമാരംഭിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പൊരുന്നന്നൂർ, പേരിയ, നല്ലൂർനാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പരിധിയിൽപെട്ടവർക്ക് ഈ മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് (കെ.എം.എസ്.സി.എൽ) മൊബൈൽ ലാബുകളുടെ മേൽനോട്ടച്ചുമതല. ലാബിനോടനുബന്ധിച്ച് നാല് സാമ്പിൾ ശേഖരണ ടീമുകൾ ഉണ്ടാവും. ഹെഡ് ടെക്നിക്കൽ ഓഫിസർ, ലാബ് ടെക്നീഷ്യൻ, സ്വാബ് കലക്ഷൻ ഏജൻറ് (നഴ്സ്), ഡാറ്റാ എൻട്രി ഓപറേറ്റർ എന്നിവർ ലാബിൽ പ്രവർത്തിക്കും.ബ്ലോക്കിലെ മെഡിക്കൽ ഓഫിസർമാർക്കാണ് പരിശോധനാ മേൽനോട്ടം. ചടങ്ങിൽ ജില്ല ആരോഗ്യവകുപ്പ് മേധാവി ഡോ. ആർ. രേണുക, ഡി.പി.എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ് മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. ജയഭാരതി, ജില്ല പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. കല്യാണി, ഡിവിഷൻ അംഗം കെ.വി. വിജോൾ, മെഡിക്കൽ ഓഫിസർ ഡോ. സാവൻ സാറ മാത്യു തുടങ്ങിയവർ പങ്കെടുത്തു.MONWDL4നല്ലൂർനാട് മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന ലാബിൻെറ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നുദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൽപറ്റ: ജില്ലയിലെ ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,400 രൂപ സംഭാവന നൽകി. കലക്ടർ ഡോ. അദീല അബ്ദുല്ലക്ക് ചെക്ക് കൈമാറ്റി. വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ്, എക്സിക്യൂട്ടിവ് മെംബർമാരായ കെ. താഹിർ, എൻ. സക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സുൽത്താൻ ബത്തേരി പാൽവിതരണ സംഘത്തിലെ ക്ഷീരകർഷകൻ എം.വി. മോഹൻദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20,000 രൂപയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്ദുല്ല ഏറ്റുവാങ്ങി. സംഘം പ്രസിഡൻറ് കെ.കെ. പൗലോസ്, സെക്രട്ടറി പി.പി. വിജയൻ എന്നിവർ പങ്കെടുത്തു.MONWDL6ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്ദുല്ല സ്വീകരിക്കുന്നുMONWDL7ബത്തേരി പാൽവിതരണ സംഘത്തിലെ ക്ഷീരകർഷകൻ എം.വി. മോഹൻദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്ദുല്ല സ്വീകരിക്കുന്നുഅഭിമുഖം മാറ്റികൽപറ്റ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വാഴവറ്റ പി.എച്ച്.സിയില്‍ വൈകീട്ടത്തെ ഒ.പി നടത്തുന്നതിന് ഡോക്ടറുടെയും ഫാര്മസിസ്റ്റിൻെറയും ഒഴിവുകളിലേക്ക് ജൂണ്‍ 15ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടത്താനിരുന്ന കൂടിക്കാഴ്ച 21ലേക്ക് മാറ്റി. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 04936 202418.സമ്പര്‍ക്കവ്യാപനത്തില്‍ ജാഗ്രത വേണംകൽപറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചയത്തിലെ മൂന്നാം വാർഡിൽ പോസിറ്റിവായ ചുമട്ടുതൊഴിലാളിക്ക് 14ഓളം വ്യക്തികളുമായി സമ്പർക്കമുണ്ട്. പി.കെ സ്റ്റോഴ്സ് കൊയിലേരി തോന്നിക്കൽ എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വ്യക്തി പോസിറ്റിവാണ്. നൂൽപുഴ 10ാം വാർഡ് തോട്ടാമൂല കമ്പക്കോടിയിൽ ജൂൺ 11ന് തൊഴിലുറപ്പിന് പോയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 12വരെ കേണിച്ചിറ സപ്ലൈകോ ഓഫിസിൽ ജോലിചെയ്ത വ്യക്തി, ട്രൈബൽ െഡവലപ്മൻെറ് ഓഫിസ് ജീവനക്കാരൻ എന്നിവർ പോസിറ്റിവാണ്. വൈത്തിരി താലൂക്ക് ഓഫിസിൽ ജൂൺ 10വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റിവായി.ഇടവക മുക്കത്ത്, മാനന്തവാടി കുഴിനിലം ആടുവാൻകുന്ന്, ബത്തേരി തേലാമ്പറ്റ, വാഴവറ്റ കരുമാതുവായൽ, കമ്മന നെഞ്ചോത്ത്, വൈത്തിരി വട്ടക്കുണ്ട്, തവിഞ്ഞാൽ ഗോദാവരി കോളനികളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.വൈദ്യുതി മുടങ്ങുംപുൽപള്ളി: ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.പനമരം: ഇലക്ട്രിക്കൽ സെക്ഷനിലെ നടവയൽ ടൗൺ, ഇരട്ടമുണ്ട, നെയ്കുപ്പ, കാറ്റാടിക്കവല, ആലിങ്കൽതാഴെ, പാടിക്കുന്ന്, ചീങ്ങോട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം: ഇലക്ട്രിക്കൽ സെക്ഷനിലെ നരിക്കൽ, തോൽപെട്ടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.