വെള്ളറട: വധശ്രമക്കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. പനച്ചമൂട് രാഗം മൻസിലില്‍ ഷിനുബുദീന് എന്നയാളെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി പാട്ടംതലയ്ക്കല്‍ കരിക്കത്ത് വിളാകം വീട്ടില്‍ വിവേക് (23) മൂന്നാം പ്രതി ആരുവാട്ടുകോണം രബിന്‍ ഭവനില്‍ രജിന് (27) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 30 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ വെള്ളറട കാരമൂട് കരിമരം കോളനിയിലെ നിഷാദിനെ അടുത്തദിവസം അറസ്റ്റ് ചെയ്തിരുന്നു. വെള്ളറട പൊലീസ് ഹൗസ് ഓഫീസര്‍ എം. ആര് മൃദുല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ എസ്. കുമാര്‍, സജിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, വിശാഖ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.