വെള്ളറട: പൊതുവഴിയില്‍ സൈക്കിള്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് പതിനഞ്ചുകാരെൻറ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചതായി പരാതി. വെള്ളറട സ്വദേശിയായ സരസ്വതി-മുരുകന് ദമ്പതികളുടെ മകനായ ആനന്ദാണ് ആക്രമണത്തിനിരയായത്. കൊല്ല കുടിയേറ്റം സ്വദേശികളായ കൃഷ്ണന് എന്ന അമ്പിളിയും മകന് യദുകൃഷ്ണനും ചേര്‍ന്നാണ് ആനന്ദിനെ ആക്രമിച്ചെതന്ന് വെള്ളറട െപാലീസിലും ബാലാവകാശ കമീഷനിലും ബന്ധുക്കള്‍ നൽകിയ പരാതിയിൽ പറയുന്നു. ആനന്ദിനെ വെള്ളറട കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.