വെള്ളറട: ഓട്ടിസം ബാധിച്ച യുവാവിനെ മര്‍ദിക്കുകയും ആക്രമണം തടയാന്‍ ശ്രമിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മാലപൊട്ടിച്ച് കടക്കാന്‍ ശ്രമിക്കുകയും ചെയ്തയാൾ പിടിയിലായി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ജനറേറ്ററില്‍നിന്ന് ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് പ്രതി വെള്ളറട മുത്തുക്കുഴിയില്‍ രാജേഷ് (22) ആക്രമണം അഴിച്ചുവിട്ടത്. ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച പൊലീസ് പിടികൂടി.
തെളിവെടുക്കുകയും ആക്രമണത്തിനുപയോഗിച്ച കരിങ്കല്ല് കണ്ടെടുക്കുകയും ചെയ്തു. പ്രതിയുടെ പക്കല്‍നിന്ന് മോഷ്ടിച്ച മാലയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളറട പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒ സജിന്‍, പ്രഭുല്ല ചന്ദ്രന്, ദിനീഷ്കുമാര്‍, വിശാഖ്, അരുണ്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.