ആവശ്യത്തിന് ജീവനക്കാരില്ലാത്ത ആനാവൂര്‍ വില്ലേജോഫിസ്

വെള്ളറട: ആനാവൂര്‍ വില്ലേജ് ഓഫിസറെയും അസി. വില്ലേജോഫിസറെയും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതോടെ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം താളം തെറ്റി. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് പകരം ആളെ നിയമിക്കാന്‍ തയാറാകാത്തതോടെ ഇവിടം നാഥനില്ലാ കളരിയായി. ദിനംപ്രതി പലവിധ സേവനങ്ങള്‍ക്കായി ഇവിടെ എത്തുന്നവരെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നത് ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടിയാണ്.

ഒരു മാസത്തിലേറെയായി ദുരിതം തുടരുകയാണെന്ന് ഇവിടെത്തിയവർ പരാതി പറഞ്ഞു. അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Anvoor Village Office without officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.