നേമം: കാരയ്ക്കാമണ്ഡപം ജങ്ഷന് സമീപം ശനിയാഴ്ചയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ രണ്ടെണ്ണം തകർന്നു.
തിരുവനന്തപുരത്തുനിന്ന് പ്രാവച്ചമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാർ നിയന്ത്രണം വിട്ട് റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം മുന്നോട്ടുനീങ്ങി സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചിട്ടു. ഇയാളുടെ കൈക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനിടയാക്കിയ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് സമീപത്തുകൂടി വന്ന ഒരു ഇരുചക്രവാഹന യാത്രികനെകൂടി ഇടിച്ചിട്ടു. അനിൽ കുമാർ എന്നയാളാണ് ടൂ വീലർ ഓടിച്ചിരുന്നത്. ഇയാളും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. മഹീന്ദ്ര വാനിന്റെ ഡ്രൈവറായ അബൂബക്കറിന് പരിക്കില്ല. ഗോപകുമാർ എന്നയാൾ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം തെറ്റി മഹീന്ദ്ര വാഹനത്തിൽ ആദ്യം ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായി തകർന്നുപോയി. നിസ്സാര പരിക്കേറ്റ ഗോപകുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം െപാലീസ് സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.