സാഗർ
വട്ടിയൂർക്കാവ്: രണ്ടുവട്ടം കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. വട്ടിയൂർക്കാവ് മൂന്നാമ്മൂട് വാഴവിളാകം അശ്വതിയിൽ സാഗർ ആണ് (24) മരിച്ചത്.
2015ൽ കരൾരോഗബാധ കണ്ടെത്തിയതിനെതുടർന്ന് മാതാവിൽനിന്ന് കരൾ സ്വീകരിച്ചു. എന്നാൽ, ഈ കരൾ പ്രവർത്തനരഹിതമായി. കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാമത്തെ കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിലിരിക്കെയാണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.
മരണകാരണം ഹൃദയാഘാതമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്ത് എത്തിച്ചു. എൻ. ജയചന്ദ്രൻനായർ- സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.