NO MODEM *ഓരോ മാസവും ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരം: തലസ്ഥാന നഗരത്തിൻെറ സമഗ്ര വികസനം ലക്ഷ്യമിട്ട് എൻ.ഡി.എ വികസനരേഖ പുറത്തിറക്കി. കോര്‍പറേഷനില്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത് പ്രദേശത്ത് ഓരോ മാസവും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് വി.വി. രാജേഷ് വികസന രേഖ പ്രകാശനച്ചടങ്ങില്‍ പറഞ്ഞു. വികസന രേഖയിൽ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ: *അത്യാധുനിക സാങ്കേതികവിദ്യ വഴി ഡ്രെയിനേജ് സംവിധാനം പൂർണമായി പുനഃസംഘടിപ്പിക്കും. * മാലിന്യ നിര്‍മാര്‍ജനത്തിനായി വികേന്ദ്രീകൃത സംസ്‌കരണശാലകള്‍ സ്ഥാപിക്കും *മാലിന്യത്തില്‍നിന്ന് മൂല്യവർധിത ഉല്‍പന്നങ്ങള്‍ നിർമിക്കാൻ സമഗ്ര പദ്ധതി * നഗരത്തെ 'കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റി' ആക്കും * ഗുജറാത്തിലെ സബര്‍മതി തീരത്തിലെ പാര്‍ക്കിൻെറ മാതൃകയില്‍ കരമനയാറിൻെറ തീരം നവീകരിക്കും * നഗരസഭയുടെ സമസ്ത മേഖലയും ഡിജിറ്റലൈസ് ചെയ്യും * സമ്പൂർണ സൗജന്യ വൈഫൈ കണക്ടിവിറ്റി സംവിധാനം നടപ്പാക്കും * മഹാത്മാ അയ്യൻകാളിയുടെ പേരില്‍ ജലമേള സംഘടിപ്പിക്കും * ക്ഷേത്രപ്രവേശന വിളംബര സ്മാരകം നിർമിക്കും * 1000 കോടിയുടെ വ്യവസായ പാര്‍ക്കുകള്‍ കൊണ്ടുവരും * ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സൗഹൃദ നഗരമാക്കും * ഇ- ഗവേണന്‍സ് സമ്പൂർണമാക്കും * അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രം ആരംഭിക്കും * എല്ലാ കൗണ്‍സിലര്‍മാരും വര്‍ഷത്തില്‍ സ്വത്ത് വിവരം വെളിപ്പെടുത്തും * 20 രൂപ നിരക്കില്‍ ഊണ് ലഭ്യമാക്കുന്ന 'അടല്‍ കിച്ചന്‍ പദ്ധതി' നടപ്പാക്കും * ജൈവമാലിന്യം അത്യാധുനിക ശേഷിയുള്ള കമ്പോസ്റ്റ് പ്ലാൻറുകളിലേക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.