തിരുവനന്തപുരം: കവിയും സി.പി.ഐ നേതാവും ഐപ്‌സോ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ . ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ്, യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ്, ഇസ്കസ്, ഇപ്റ്റ എന്നിവയുടെ സംസ്ഥാന ജനറൽസെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നവയുഗം പത്രാധിപസമിതി അംഗവുമായിരുന്നു. തിരുവനന്തപുരം ഇടപ്പഴഞ്ഞി, സി.എസ്.എം നഗർ 'അമ്മു'വിൽ ആയിരുന്നു താമസം. 1931ൽ കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. പഠിക്കുേമ്പാൾ വിദ്യാർഥി ഫെഡറേഷൻെറയും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകനായി. കൊല്ലം എസ്.എൻ കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി, ആദ്യത്തെ ആർട്സ് ക്ലബ് ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച പെരുമ്പുഴ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനിൽനിന്നാണ് വിരമിച്ചത്. ജോയൻറ് കൗൺസിലിൻെറ സാംസ്കാരിക വിഭാഗം പ്രവർത്തകനായിരുന്നു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി, സംസ്ഥാന ടി.വി ചലച്ചത്ര അവാർഡ് ജൂറി കമ്മിറ്റി അംഗം, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം, തോന്നയ്ക്കൽ ആശാൻ സ്മാരക സമിതിയംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിക്കുകയും ഏതാനും ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. അബുദാബി ശക്തി അവാർഡും പി.കെ. പരമേശ്വരൻ നായർ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കും അർഹനായി. പേരതയായ സി.കെ. ലില്ലിയാണ് ഭാര്യ. മക്കൾ: ബിജു, സോജു. മരുമക്കൾ: യാസ്മിൻ, മേരി ജോൺ. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് എന്നിവർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.