തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിൻെറ സേവനത്തിനുശേഷം, രാജീവ് ഗാന്ധി സൻെറര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍.ജി.സി.ബി) ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പ്രഫ. എം. രാധാകൃഷ്ണപിള്ള ആഗസ്റ്റ് 31ന് വിരമിക്കും. ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൻെറ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി 2005 ല്‍ ചുമതലയേറ്റ അദ്ദേഹത്തിൻെറ കാലയളവില്‍ ആർ.ജി.സി.ബി ഒട്ടനവധി നേട്ടങ്ങള്‍ കരസ്ഥമാക്കി. 2006-11 കാലഘട്ടത്തില്‍ കേരളത്തില്‍ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും പിന്നീട് എച്ച്1 എന്‍1ഉം വ്യാപകമായപ്പോള്‍ മോളിക്കുലാര്‍ വൈറസ് പരിശോധനക്ക് സംവിധാനമില്ലാത്തതിൻെറ കുറവ് നികത്തിയത് ആർ.ജി.സി.ബിയായിരുന്നു. അന്ന് പ്രഫ. പിള്ളയുടെ നേതൃത്വത്തിലാണ് എന്‍.എ.ബി.എല്‍, എന്‍.എ.ബി.എച്ച് അംഗീകാരം ലബോറട്ടറി നേടിയെടുത്തത്. ഡി.എന്‍.എ ഫിംഗര്‍പ്രിൻറിങ്ങിനും വന്യജീവി ഫോറന്‍സിക്സിനുമായി എൻ.എ.ബി.എല്‍, എന്‍.എ.ബി.എച്ച് അംഗീകാരമുള്ള മോളിക്യൂലാര്‍ ഫോറന്‍സിക് സംവിധാനവും ഡോ. പിള്ളയുടെ കാലത്ത് യാഥാര്‍ഥ്യമായി. രാജ്യത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദ ചികിത്സയിലെ വിപ്ലവകരമായ മാറ്റം പ്രഫ. പിള്ളയുടെ ഗവേഷണ ഫലമായാണ്. Dr Radhakrishna Pillai
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.