കൊല്ലം: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 53 പേർക്കെതിരെ 37 കേസുകൾ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ മാനദണ്ഡങ്ങൾ അവഗണിച്ചതിന് 304 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്നതിനും 176 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കി. ക്വാറൻറീൻ ലംഘനത്തിന് പരവൂർ സ്വദേശിക്കെതിരെ കേസ് കൊല്ലം: ക്വാറൻറീൻ ലംഘനത്തിന് പരവൂർ സ്വദേശിക്കെതിരെ കേസെടുത്തു. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പരവൂർ സ്വദേശി വീട്ടിൽനിന്ന് പുറത്തിറങ്ങി കറങ്ങി നടന്നതിനെത്തുടർന്നാണ് കേസ്. ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നയാളാണ് യുവാവ്. ഇയാളുടെ കുടുംബവും നിരീക്ഷണത്തിലായിരുന്നു. പരിശോധനക്കെത്തിയപ്പോൾ യുവാവ് സ്ഥലത്തില്ല എന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ക്വാറൻറീൻ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസ് കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ ഹോം, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നവർ നിരീക്ഷണകേന്ദ്രം വിട്ട് പുറത്ത് പോകുന്നിെല്ലന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് നിരീക്ഷണം കർശനമാക്കി. േഡ്രാൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ശകതമാക്കി. ക്വാറൻറീനിൽ കഴിയുന്നവരുടെ ഫോൺ നമ്പർ ശേഖരിച്ച് സൈബർ സെല്ലിൻെറ സഹായത്തോടെ ടവർ ലൊക്കേഷൻ എടുത്തും നിരീക്ഷിക്കുന്നുണ്ട്. ചവറ തെക്കുംഭാഗം, ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന ക്വാറൻറീൻ ലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.