വർക്കല: മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ ടി.ബി ജങ്ഷൻ ഫിഷര്‍മാന്‍ കോളനിയില്‍ ഐഷ മന്‍സിലില്‍ റിയാസ് (43) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ ചില മരാമത്ത് ജോലികള്‍ ചെയ്യാൻ വന്നിരുന്നു. വീട്ടിലെ നിത്യസന്ദര്‍ശകനായ ഇയാൾ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തുവന്നിരുന്നത്. പ്രതിയുടെ നിത്യേനയുള്ള സന്ദര്‍ശനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയോട് സ്പെഷല്‍ എജുക്കേറ്ററുടെ സാന്നിധ്യത്തില്‍ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയെ 'കൊന്ന് കനാലില്‍ തള്ളും' എന്നും ഭീഷണിയിൽ പേടിച്ച് വിവരം ആരോടും പറഞ്ഞില്ല. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തില്‍ കൊല്ലം മയ്യനാട് മുക്കത്ത് നിന്ന് വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍.പി, എ.എസ്.ഐ ജയപ്രസാദ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.