തിരുവനന്തപുരം: മേഖല ക്ഷീരോൽപാദക യൂനിയനിൽ (മിൽമ) അഡ്മിനിസ്ട്രേറ്റർക്കും വോട്ടവകാശം അനുവദിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത് ഗവർണർക്ക് സമർപ്പിക്കും. നിലവിൽ പല അഡ്മിനിസ്ട്രേറ്റർമാരും വോട്ട് ചെയ്തിട്ടുണ്ട്. അത് സാധൂകരിക്കാൻ കൂടി ഓർഡിനൻസ് ലക്ഷ്യമിടുന്നു. മേഖല യൂനിയനില്‍ ആനന്ദ് മാതൃകാ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്‍റെ പ്രസിഡന്റിനാണ് വോട്ടവകാശമുള്ളത്. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും പ്രസിഡന്‍റിന് മാത്രമാണ് അവകാശം. ഈ വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ പ്രസിഡന്‍റ് ഇല്ലാത്ത അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയോ ഭരണം നിയന്ത്രിക്കുന്ന സംഘങ്ങള്‍ക്ക് വോട്ടവകാശം ഇല്ലാത്ത സാഹചര്യമുണ്ടായി. കേന്ദ്ര നിയമപ്രകാരവും സഹകരണ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന അവകാശമാണ് അപ്പെക്‌സ് സ്ഥാപനത്തിലേക്കുള്ള വോട്ടവകാശം. അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനുകീഴിലായത് കൊണ്ടുമാത്രം പ്രാഥമിക അവകാശം നിഷേധിക്കാന്‍ പാടില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ്. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി നിശ്ചയിക്കുന്ന പ്രതിനിധിക്കോ വോട്ടവകാശം ലഭ്യമാക്കുന്ന വിധമാണ് ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.