വർക്കല: തീപിടിച്ചത് വീടിന്‍റെ ഏതുഭാഗത്തുനിന്നാണെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു. ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് വർക്കല ഡിവൈ.എസ്.പി പി. നിയാസ് പറഞ്ഞു. കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ തീപിടിച്ച ശേഷം അതിൽനിന്ന് വീട്ടിലേക്ക് പടർന്നതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കാനുള്ള സാധ്യതകളും പരിശോധിക്കുകയാണ്. താഴത്തെ നിലയിലെ കാർ പോർച്ചിനോട് ചേർന്ന ഹാൾ മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. ഹാളിൽനിന്ന് തൊട്ടടുത്ത രണ്ട് കിടപ്പ് മുറികളിലേക്കും അവിടെനിന്ന് സ്റ്റെയർകേസ് വഴി മുകൾനിലയിലെ കിടപ്പുമുറി, ഹാൾ എന്നിവിടങ്ങളിലേക്കും തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.