ജമാഅത്ത് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ബിൽ നടപ്പാക്കുന്നതിനെതിരെ സമരങ്ങൾ നടത്തിയവരുടെ പേരിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കുക, കേരളത്തിലെ യൂനിവേഴ്സിറ്റി സിലബസുകളിലെ കാവിവത്കരണം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്. മുജീബ് ഉദ്ഘാടനം ചെയ്തു. അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ അധ്യക്ഷനായിരുന്നു. ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഡോ. എ. ജഹാംഗീർ, നാസർ മഞ്ചേരി, പി. സിയാവുദ്ദീൻ, അഹമ്മദ്കുട്ടി, നൗഷാദ് കായ്പാടി, എം.കെ. അഷറഫുദ്ദീൻ, വിവിധ ജമാഅത്ത് പ്രസിഡൻറുമാരായ എം.എ. റഷീദ് ഹാജി പുത്തൻപള്ളി, അബ്ദുൽ അസീസ് നേമം, ജാഫർ സാഹിബ് പേട്ട, കമാൽ കുമാരപുരം, അബ്ബാസ് ഹാജി കൊയ്ത്തൂർകോണം, ആമച്ചൽ ഷാജഹാൻ, അഷറഫ് ഹാജി മൊണ്ടിവിള, നൗഷാദ് വിഴിഞ്ഞം, അയ്യുബ്ഖാൻ, എസ്.എം. ഇക്ബാൽ, പാളയം കാസിം ബാവ, ചുള്ളിമാനൂർ അബ്ദുൽ സലാം. വിഴിഞ്ഞം നൂറുദ്ദീൻ, അരുവിക്കര സലാം, ഫൈസൽ ലബ്ബ, ഷഹീർ സുലൈമാൻ, ദിൽഷാദ് സേട്ട് എന്നിവർ സംസാരിച്ചു. dharna jpg കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സെക്രേട്ടറിയറ്റ് നടയിൽ നടത്തിയ ധർണ ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്. മുജീബ് ഉദ്ഘാടനം ചെയ്യുന്നു. േഡാ. എ. ജഹാംഗീർ, അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ തുടങ്ങിയവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.