വാക്സിനെടുത്തതിന് പിന്നാലെ അരക്കുകീഴെ തളർന്നു; ചികിത്സക്ക് സർക്കാറിൻെറ കൈത്താങ്ങുതേടി വീട്ടമ്മ കൊച്ചി: കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അരക്കുകീഴെ തളർന്ന വീട്ടമ്മ തുടർചികിത്സക്ക് സർക്കാറിൻെറ കൈത്താങ്ങുതേടുന്നു. എറണാകുളം തമ്മനം സ്വദേശി സലാഹുദ്ദീൻെറ ഭാര്യ ബുഷ്റയെന്ന 49കാരിയാണ് ട്രാൻസ്വേഴ്സ് മയലിറ്റിസ് ബാധിച്ച് ദുരിതമനുഭവിക്കുന്നത്. േമയ് 18ന് ആലപ്പുഴ അമ്പലപ്പുഴ അർബൻ ഹെൽത്ത് സൻെററിൽനിന്ന് ബുഷ്റയും ഭർത്താവും കോവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. പിറ്റേന്ന് രാത്രി മുതലാണ് അസ്വാഭാവിക ശാരീരിക അസ്വസ്ഥതകൾ ബുഷ്റക്ക് അനുഭവപ്പെട്ടത്. 20ന് രാവിലെ അരക്കുകീഴെ തളരുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ട്രാൻസ്വേഴ്സ് മയലിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി. സ്റ്റിറോയ്ഡ് ഇൻജക്ഷൻ, രക്തത്തിലെ ആൻറിബോഡിയെ വേർതിരിക്കുന്ന ഡയാലിസിസിന് സമാനമായ പ്ലാസ്മഫെരിസിസ്, ഐ.വി.ഐ.ജി ഇൻജക്ഷൻ തുടങ്ങിയവയാണ് ഇതിൻെറ വിവിധ ഘട്ടങ്ങളിലെ ചികിത്സ. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരും. ഇവിടെനിന്ന് പ്ലാസ്മഫെരിസിസ് ഒരുതവണ ചെയ്തു. ആലപ്പുഴ കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, സർെവയ്ലൻസ് ഓഫിസർ തുടങ്ങിയവരെ ബന്ധപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിൽ മൂന്നര ലക്ഷം രൂപ വരുന്ന ഐ.വി.ഐ.ജി ഇൻജക്ഷൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സൗജന്യമായി ലഭിച്ചു. എന്നാലും കാലിന് ചെറിയ അനക്കമല്ലാതെ പുരോഗതിയുണ്ടായില്ല. പിന്നാലെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറിയെങ്കിലും അവിടെനിന്ന് പ്ലാസ്മഫെരിസിസ് വീണ്ടും ചെയ്തുനോക്കാമെന്ന് മാത്രമാണ് നിർദേശമായി ലഭിച്ചത്. ബി.പി.എൽ കാർഡുകാർക്ക് ശ്രീചിത്രയിൽനിന്ന് ഈ ചികിത്സ സൗജന്യമായി ലഭിക്കുമെങ്കിലും ബുഷ്റയുടെ കുടുംബം എ.പി.എൽ ആയതിനാൽ വലിയ തുക അടക്കേണ്ടിവരും. ഇതേതുടർന്ന് റേഷൻകാർഡ് ബി.പി.എൽ ആക്കാനുള്ള അപേക്ഷയുമായി എറണാകുളം കലക്ടറെ സമീപിക്കുകയും ജില്ല സപ്ലൈ ഓഫിസിൽനിന്ന് പ്രത്യേക അപേക്ഷ സിവിൽ സപ്ലൈസ് വകുപ്പിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അപേക്ഷ ഉടൻ പരിഗണിച്ച് അനുകൂല നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചികിത്സ സഹായം ലഭിക്കുന്നതിന് നൽകിയ അപേക്ഷയും പരിഗണിക്കപ്പെടണം. ചെറിയ നിർമാണ യൂനിറ്റ് നടത്തി ജീവിക്കുന്ന ഈ കുടുംബത്തിന് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ ദുരിതം വന്നത്. വാക്സിനെടുത്തതിൻെറ പ്രശ്നമാവാം ഇതെന്ന് അധികൃതർ പരോക്ഷമായി സമ്മതിക്കുന്നുണ്ടെന്ന് സലാഹുദ്ദീൻ പറയുന്നു. ശയ്യാവലംബിയായ ബുഷ്റക്ക് രണ്ടുനേരം ഫിസിയോതെറപ്പി ചെയ്യാൻ മാത്രം 1400 രൂപ നിത്യേന ചെലവുവരും. സർക്കാർ നിർദേശമനുസരിച്ച് വാക്സിനെടുത്തതിൻെറ പ്രത്യാഘാതം പരിഹരിക്കാൻ സർക്കാർതന്നെ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.