* അടഞ്ഞത് കേരളത്തിൻെറ വലിയ വാണിജ്യസാധ്യത തിരുവനന്തപുരം: പണമില്ലാത്തതിനാൽ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വർഗ-വിള ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.െഎ) പാതിവഴിയിൽ മടക്കിയതാണ് മരച്ചീനിയിൽനിന്ന് സ്പിരിറ്റും ബയോപ്ലാസ്റ്റിക്കും പദ്ധതി. കേരളത്തിന് ഒേട്ടറെ വാണിജ്യസാധ്യതകൾ തുറന്നുനൽകുമായിരുന്ന ഇൗ ബൃഹത് പ്രോജക്ട് ഗവേഷണാനന്തരം മുന്നോട്ട് കൊണ്ടുപോകാനായില്ല. അഞ്ചുവർഷം മുമ്പ് ൈപലറ്റ് പ്രോജക്ട് എന്ന രീതിയിൽ ആരംഭിക്കാൻ സി.ടി.സി.ആർ.െഎ ഏറെ ശ്രമിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് പിന്തുണ കിട്ടാതെ വന്നതോടെ മുടങ്ങുകയായിരുന്നു. മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉൽപാദനം പോലെ പുതിയ സാധ്യതകൾ ചർച്ചചെയ്യണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിൻെറ നിർദേശത്തിന് പിന്നാലെയാണ് വർഷങ്ങൾക്കുമുമ്പ് സി.ടി.സി.ആർ.െഎ നടത്തിയ ഇടപെടൽ ചർച്ചയാകുന്നത്. വൻ മുതൽ മുടക്ക് വേണ്ടിവരുന്ന പദ്ധതിക്ക് പൊതു-സ്വകാര്യ പങ്കാളിത്തം ലഭിക്കുകയാണെങ്കിൽ വലിയ പ്രോജക്ട് എന്ന രീതിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സി.ടി.സി.ആർ.െഎ ഡയറക്ടർ ഡോ. എം.എൻ. ഷീല 'മാധ്യമ'ത്തോട് പറഞ്ഞു. മരച്ചീനിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾക്കൊപ്പം എഥനോളും ബയോപ്ലാസ്റ്റിക്കും ഉൽപാദിപ്പിക്കാമെന്ന് സി.ടി.സി.ആർ.െഎ ഗവേഷകർ രണ്ട് ദശാബ്ദം മുമ്പുതന്നെ കണ്ടെത്തിയിരുന്നു. അതിനുള്ള പേറ്റൻറും സ്ഥാപനത്തിനുണ്ട്. 1990 കാലഘട്ടത്തിൽ സി.ടി.സി.ആർ.െഎ ആസ്ഥാനത്ത് ഒരു പൈലറ്റ് പ്രോജക്ട് എന്ന രീതിയിൽ ഇൗ സംരംഭം ആരംഭിക്കുകയും ചെയ്തിരുന്നു. മുൻകൈയെടുത്ത ഗവേഷകൻെറ മരണത്തോടെ അത് അടച്ചുപൂട്ടി. അതേസമയം ബ്രസീലും ചൈനയുമടക്കം നിരവധി വിദേശരാജ്യങ്ങൾ മരച്ചീനിയിൽ നിന്നുള്ള എഥനോൾ പെട്രോളിയം ഉൽപന്നങ്ങളിലും മറ്റും ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും ഇതിൻെറ സാേങ്കതികത്വം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ്. അത്തരത്തിൽ നൂതന സാേങ്കതിക പ്രോജക്ടാണ് സി.ടി.സി.ആർ.െഎയുടെ പക്കലുള്ളതും. ഇനിയും അതിനുള്ള സാധ്യതകൾ വളരെ വലുതാണെന്നും കേരളം അത് പ്രയോജനപ്പെടുത്തണമെന്നും ഡോ. ഷീല പറഞ്ഞു. 'സുഭിക്ഷ കേരളം' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി ഉപയോഗിച്ച് തീർക്കാൻ പറ്റാത്ത സ്ഥിതിയാണിേപ്പാൾ. വിലയിടിവും കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇൗയൊരു സാഹചര്യത്തിലാണ് സ്പിരിറ്റ് ഉൽപാദനം കൂടി ചർച്ചയായിരിക്കുന്നത്. -എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.