തിരുവനന്തപുരം: സമൃദ്ധിയുടെയും െഎശ്വര്യത്തിൻെറയും സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കണികളും ഒരുക്കിയിരുന്നു. അത് ദർശിക്കുന്നതിന് ആരാധനാലയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടതും. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലും അതെല്ലാം അവഗണിച്ചാണ് വിഷു ആഘോഷിച്ചത്. വിഷുക്കണി, സദ്യ എന്നിവ ഒരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞദിവസം വിപണിയിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പലരും വീടുകളിൽ വിഷുസദ്യ ഒരുക്കിയപ്പോൾ മറ്റ് ചിലർ ഹോട്ടലുകളെ ആശ്രയിച്ചു. സദ്യക്കായി പ്രത്യേക പാക്കേജുകളും ഹോട്ടലുകൾ ഒരുക്കിയിരുന്നു. കേരളത്തിന് പുറത്തും വിദേശത്തുമുള്ള മലയാളികളും വിഷു ആഘോഷിച്ചു. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്ഠേശ്വരം, ആറ്റുകാൽ ഉൾപ്പെടെ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശിക്കാനും കൈനീട്ടം വാങ്ങാനുമായി ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.