യുവാവിനെ വെയിറ്റിങ് ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ: യുവാവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല ഓതറ തടത്തിൽ വീട്ടിൽ പ്രശാന്തിനെ(34)യാണ് കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപത്തെ വെയിറ്റിങ് ഷെഡിൽ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്. കമിഴ്ന്നുകിടന്ന മൃതദേഹത്തിനുസമീപം ബൈക്കും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രശാന്ത് തിരുവനന്തപുരം പോപ്സൺ ഗ്രൂപ്പിൽ ജോലി ചെയ്യുകയാണെന്നും മാസത്തിലൊരിക്കൽ വീട്ടിൽ പോകാറുള്ളതായും കണ്ടെത്തി. ജോലി സ്ഥലത്തുെവച്ച് മൊബൈൽ കളഞ്ഞുപോയതായി വ്യാഴാഴ്ച വീട്ടിൽ വന്നപ്പോൾ പറഞ്ഞതായും മൊബൈൽ കിട്ടിയതായി ഞായറാഴ്ച ജോലി സ്ഥലത്തുനിന്ന് അറിയിച്ചതിനെതുടർന്ന് പ്രശാന്ത് ഉച്ചയോടെ ജോലി സ്ഥലത്തേക്ക് തിരിച്ചതായും വീട്ടുകാർ പറയുന്നു. രണ്ടു ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് പ്രശാന്ത് പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.