തെരഞ്ഞെടുപ്പ് സർക്കാറിൻെറ വിലയിരുത്തൽ -എം.എ. ബേബി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിൻെറയും വിലയിരുത്തലാകുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വികസനവും ജനപക്ഷപ്രവര്‍ത്തനവുമാണ് ഇടതുമുന്നണിയുടെ കരുത്ത്. അപവാദ വ്യവസായവും അഴിമതിയുമാണ് ഇടതുമുന്നണിെക്കതിരെ നിൽക്കുന്നവരുടെ മുഖമുദ്ര. ബി.ജെ.പിയെ മതേതര പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയശേഷം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം സൻെറ് ജോസഫ് സ്കൂളിലെ ബൂത്തില്‍ കുടുംബസമേതമെത്തിയാണ് എം.എ. ബേബി വോട്ട് ചെയ്തത്. ---------- രഹസ്യമൊഴിയുടെ ഉറവിടം വ്യക്തമാക്കണം -എസ്. രാമചന്ദ്രൻപിള്ള തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഉന്നതൻ ആരെന്ന പരാമര്‍ശം ജനം പുച്ഛിച്ചുതള്ളുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. സ്വർണക്കടത്ത് കേസിലെ പ്രതിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന രഹസ്യമൊഴിയുടെ ഉറവിടം വ്യക്തമാക്കാൻ ബി.െജ.പി സംസ്ഥാന പ്രസിഡൻറ് തയാറാകണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നൂറിലേറെ കഥകളാണ് പ്രചരിച്ചത്. ഇതിൽ ശരിയും തെറ്റും ഏതെന്ന് പോലും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. --------------------------- സർക്കാറിനുള്ള അംഗീകാരം ലഭിക്കും -മന്ത്രി കടകംപള്ളി തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ധനവില വർധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പട്ടം ഗവ. ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻെറ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.