വോട്ടെടുപ്പിനു മുമ്പ് മോക് പോളിങ് തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി ജില്ലയിലെ 3281 പോളിങ് ബൂത്തുകളിലും മോക് പോളിങ് നടത്തും. സ്ഥാനാർഥികളുടെയോ പോളിങ് ഏജൻറുമാരുടേയോ സാന്നിധ്യത്തിലാണ് മോക് പോളിങ് നടത്തുന്നത്. മോക് പോൾ നടത്തി ഫലം ഏജൻറുമാരെ കാണിച്ച് ബോധ്യപ്പെടുത്തും. മോക് പോളിനുശേഷം ക്ലിയർ ബട്ടൺ അമർത്തി മോക് പോളിൻെറ ഫലം പൂർണമായി വോട്ടുയന്ത്രത്തിൽനിന്നു മാറ്റിയ ശേഷം കൺട്രോൾ യൂനിറ്റ് വിവിധ സുരക്ഷാ സീലുകളും ടാഗുകളും ഉപയോഗിച്ച് സീൽ ചെയ്യും. ഇതിന്മേൽ പോളിങ് ഏജൻറുമാരെ ഒപ്പുെവക്കാൻ അനുവദിച്ച ശേഷമാകും ഏഴു മണിക്ക് പോളിങ് ആരംഭിക്കുക. ബൂത്തിനടുത്ത് വോട്ടുപിടിത്തം പാടില്ല തിരുവനന്തപുരം: വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ബൂത്തിന് 100 മീറ്റർ പരിധിയിലും പഞ്ചായത്തിൽ 200 മീറ്റർ പരിധിയിലും വോട്ട് പിടിക്കുന്നതിന് കർശന വിലക്കുണ്ട്. ഈ ദൂരപരിധിക്കുള്ളിൽ സ്ഥാനാർഥികളുടെ ബൂത്തുകളും പാടില്ല. പരിധിക്കു പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകൾക്കു ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്. കോവിഡ് പ്രോട്ടോകോൾ നിർബന്ധം തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. മാസ്‌ക് ധരിച്ചിരിക്കുകയും വേണം. തിരിച്ചറിയൽ സമയത്തു മാത്രമേ ആവശ്യമെങ്കിൽ മാസ്‌ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ചു കയറാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കണം. പോളിങ് ഏജൻറുമാർക്കും മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാണെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.